ഹാനോയി: വിയറ്റ്നാമിന്റെ മധ്യപ്രദേശങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും 41 പേരുടെ മരണത്തിനിടയാക്കി. ഒന്പതു പേരെ കാണാതായി.
കഴിഞ്ഞ മൂന്നു-നാലു ദിവസമായി റിക്കാർഡ് മഴയാണ് മേഖലയിൽ. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽനിന്നു പതിനായിരങ്ങളെ ഒഴിപ്പിച്ചു മാറ്റി. 52,000 വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നാണു കണക്ക്. വീടുകളും സ്ഥാപനങ്ങളും അടക്കം അഞ്ചു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
മഴയ്ക്കു പുറമേ, കൊടുങ്കാറ്റുകളും അടുത്തകാലത്ത് വിയറ്റ്നാമിൽ ദുരിതം വിതച്ചിരുന്നു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ പ്രകൃതിദുരന്തങ്ങളിൽ 200 കോടി ഡോളറിന്റെ നാശമുണ്ടായിയെന്നാണ് അനുമാനം.